Nithya Menon About Her Name Changed: മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നിത്യാമേനോൻ. ഒരുപിടി നല്ല സിനിമകൾ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. തത്സമയം ഒരു പെൺകുട്ടിയിൽ നാട്ടിൻപുറത്തെ നിഷ്കളങ്കതയോടു കൂടി മിനിസ്ക്രീനിലെ ലൈവ് റിയാലിറ്റി ടെലിവിഷൻ ഷോയിൽ പങ്കെടുക്കാൻ എത്തുന്ന യുവതിയായിട്ടായിരുന്നു ഈ ചിത്രത്തിൽ നിത്യയുടെ വേഷം. മലയാളത്തിലും പുറത്തുമായി നിത്യ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പതിവിൽ നിന്നും അല്പം വ്യതിചലിച്ച കഥാപാത്രമായിരുന്നു ഉറുമിയിൽ നിത്യയുടേത്.
മലയാളത്തിൽ ഇന്റർവ്യൂ ചെയുമ്പോൾ മലയാളത്തിലും മറ്റു ഇന്റസ്ട്രിയിൽ പോയാൽ മറ്റു ഭാഷകളിലും ഇവർ സംസാരിക്കും. അതാണ് നിത്യയുടെ പ്രത്യേകത.മലയാളിയെങ്കിലും ബാംഗ്ലൂരിലായിരുന്നു നിത്യയുടെ വളർച്ചയും പഠനവും. പൈലറ്റ് ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പിന്നീട് ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് അഭിനയത്തിലേക്ക് ചുവടുവച്ചു. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയുള്ള ഭാഷകൾ കൈകാര്യം ചെയ്യാൻ നിത്യക്ക് കഴിയും.

Nithya Menon About Her Name Changed
താൻ യഥാർത്ഥത്തിൽ നിത്യ മേനോൻ അല്ല എന്ന് പറയുകയാണ് താരം.’മേനൻ’ എന്നത് തൻ്റെ സൃഷ്ടിയാണ് എന്നാൽ അത് മേനോൻ എന്നല്ല വായിക്കുന്നത്. തന്റെ പിതാവ് അയ്യർ പശ്ചാത്തലത്തിൽ നിന്നും മാതാവ് മേനോൻ പശ്ചാത്തലത്തിൽ നിന്നുമാണ്. മകളുടെ പേരിന്റെ രണ്ടാം ഭാഗമായി അവർ നൽകിയത് ഇത് ഒന്നുമല്ലായിരുന്നു. മകളുടെ പേരിൽ ജാതി പാടില്ല എന്ന് ആഗ്രഹിച്ചിരുന്നവരാണ് തന്റെ മാതാപിതാക്കൾ. എന്നാൽ ബാംഗ്ലൂരിൽ എത്തിയപ്പോൾ അവസ്ഥ മാറി. അവിടെ അക്ഷരങ്ങൾക്ക് പകരം പേര് തന്നെയായിരുന്നു. ഒടുവിൽ പാസ്പോർട്ടിലും മറ്റും അക്ഷരങ്ങൾ മാത്രമുള്ള പേരിന്റെ രണ്ടാം ഭാഗം കണ്ടെത്തി. ന്യൂമറോളജിയുടെ വഴിയേ ആണ് പേര് കണ്ടെത്തിയത്.
തന്റെ പേരിന്റെ ഒപ്പം ഉണ്ടായിരുന്ന അച്ഛന്റെയും അമ്മയുടെയും പേരുകളുടെ ആദ്യാക്ഷരം മാറ്റി നിത്യ ‘മേനൻ’ എന്ന വാക്ക് ഉറപ്പിച്ചു. അതിന് മുൻപ് എൻ.എസ്. നിത്യ എന്നായിരുന്നു പേര്. അമ്മയുടെ പേരായ നളിനിയുടെ ‘എൻ’ അച്ഛൻ്റെ പേരായ സുകുമാറിന്റെ ‘എസ്’ എന്നിവ ചേർത്തായിരുന്നു നിത്യയുടെ പേര്. എന്നാൽ എൻ, എസ് എന്നീ അക്ഷരങ്ങൾക്ക് ചേരുന്ന തരത്തിൽ ‘എൻ എം എൻ എം’ എന്ന് ന്യൂമറോളജി പ്രകാരം കണ്ടെത്തി. അവിടേക്ക് മേനൻ എന്ന് വന്നു. ഇന്ത്യ ടുഡേയിൽ നൽകിയ അഭിമുഖത്തിലാണ് നിത്യ ഇത് വെളിപ്പെടുത്തിയത്. ധനുഷ് നായകനായ ‘തിരുച്ചിത്രമ്പലം’ എന്ന സിനിമയിലെ പ്രകടനത്തിന് നിത്യ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.